കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്‌സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ അധ്യാപകൻ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് നിരീക്ഷിച്ചു.
#slug-kannur-thavakkara-murder-accused-ragesh-arrested-bengaluru-20-years-hiding
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവ്യവസ്ഥയും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
മൊഴികളിലെ വൈരുധ്യം ശ്രദ്ധേയം
അതിജീവിതയായ പത്തുവയസ്സുകാരിയുടെ മൊഴികളിൽ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. നൂറുകണക്കിന് കുട്ടികളും അധ്യാപകരും ഉള്ള സ്കൂൾ പരിസരത്ത് വെച്ച് ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ കഴിഞ്ഞ വർഷമാണ് തലശ്ശേരി വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
കേസിന്റെ നാൾവഴി
- 2020 മാർച്ച് 17: സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡനത്തിനിരയായെന്ന വിവരം ചൈൽഡ് ലൈനിന് ലഭിച്ചതിനെ തുടർന്ന് പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
- 2020 ഏപ്രിൽ 15: പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
- 2020 ഏപ്രിൽ 24: കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
- 2021 മേയ്: കോസ്റ്റൽ എഡിജിപി ഇ.ജെ. ജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചു.

Leave a Reply