Govt stricter controls on excessive billing by private hospitals

ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ

ദില്ലി: സ്വകാര്യ ആശുപത്രികളിലെ അമിത ബില്ലിംഗും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി. പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് രോഗികൾക്കും സാധാരണക്കാർക്കും ആശ്വാസമേകുന്ന നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

അനാവശ്യമായി ചികിത്സാ ബിൽ പെരുപ്പിച്ച് ഈടാക്കുന്ന രീതിക്ക് തടയിടാൻ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ റൂം വാടക അതത് പ്രദേശത്തെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി നിരക്കിൽ പരിമിതപ്പെടുത്തണം എന്നതടക്കമുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

#cat-kozhikode3

റൂം വാടകയ്ക്ക് പരിധി വേണം

വലിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികൾ റൂം വാടകയായി ഭീമമായ തുക ഈടാക്കുന്ന സാഹചര്യം സമിതി ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിനോട് ചേർന്നുനിൽക്കുന്ന തരത്തിൽ പരിമിതപ്പെടുത്തണമെന്നാണ് ശുപാർശ.

#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years

അതേസമയം, ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം രേഖപ്പെടുത്തി സുതാര്യമായ രീതിയിൽ ബിൽ തയ്യാറാക്കണമെന്നും സമിതി നിർദേശിക്കുന്നു.

റൂമിന്റെ കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന രീതിയും അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം.

സർക്കാർ-സ്വകാര്യ ആശുപത്രി ചെലവിൽ വൻ വ്യത്യാസം

നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ശരാശരി 6,631 രൂപ ചെലവാകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇത് ഏകദേശം 50,508 രൂപ വരെയാണ്.

#relate2

അതായത്, അടിയന്തരമല്ലാത്ത സാധാരണ ചികിത്സകൾക്ക് പോലും സ്വകാര്യ ആശുപത്രികളിൽ സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം ചെലവ് വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചികിത്സാ ചെലവിലെ ഈ വലിയ വ്യത്യാസം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന സാഹചര്യമുണ്ടാക്കുന്നതായും സമിതി വിലയിരുത്തി.

സ്വകാര്യ ആരോഗ്യ മേഖലയിലെ നിരക്കുകളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണെന്നാണ് റിപ്പോർട്ടിന്റെ പ്രധാന സന്ദേശം.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *